പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കു കൂടുതൽ കരുതൽ ആവശ്യമാണെന്നു എയ്മിലിൻ പറഞ്ഞു. ഇത്തരം കുട്ടികളുടെ സഹോദരങ്ങളെ പ്രത്യേകം കരുതൽ നൽകേണ്ടത് അനിവാര്യമാണ്. പരിചരണം ആവശ്യമായ കുട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സഹോദരങ്ങൾ അവഗണിക്കപ്പെടുന്നത് ദോഷകരമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
പത്തു വയസുകാരൻ സഹോദരൻ ഇമ്മാനുവലിൻ്റെ അവസ്ഥയെത്തുടർന്നാണ് ഈ വിഷയം ശ്രദ്ധിച്ചത്. ഇതേത്തുടർന്നാണ് ഐക്യരാഷ്ട്രസഭയിൽ വിഷയം അവതരിപ്പിച്ചത്. അതിനാൽ ഒരുപാടു പേരുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാനായി. തൻ്റെ സഹോദരന് സംസാരിക്കാനോ നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. വെൻ്റിലേറ്ററിലാണ് കഴിയുന്നത്. എങ്കിലും ഏറെ സന്തോഷത്തോടെ ഇമ്മാനുവൽ കഴിയുന്നത്. അതിനായി തങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നു. തങ്ങൾ നാട്ടിലേക്ക് വന്നപ്പോൾ അമ്മ മെർലിൻ ആണ് ഇമ്മാനുവലിനൊപ്പമുള്ളത്.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കുട്ടിയുടെ പിതാവ് ആവിമൂട്ടിൽ ജോസ് തോമസ്, ജോസഫ് കുര്യൻ എന്നിവരും പങ്കെടുത്തു.


